Friday, 22 November 2019
തളിരില
Saturday, 9 November 2019
നിരാലംബ
Tuesday, 29 October 2019
Thursday, 2 May 2019
Sunday, 3 February 2019
പൂനാച്ചി ....
പൂനാച്ചി
അഥവാ ഒരു വെള്ളാടിന്റെ കഥ
എഴുത്തിലൂടെയും പിന്നീട് എഴുത്തുകാരന്റെ മരണത്തിലൂടെയും തമിഴ് സാഹിത്യ ലോകത്ത് കോളിളക്കം സൃഷ്ടിച്ച എഴുത്തുകാരൻ' പെരുമാൾ മുരുകന്റെ ഏറ്റവും പുതിയ നോവൽ 'പൂനാച്ചി'. എന്നെ ഇത്രയധികം അലട്ടിയ നോവൽ വേറെയുണ്ടോ എന്ന് സംശയമാണ്.ഒരു പക്ഷേ മൃഗങ്ങളെ ജീവന് തുല്യം സ്നേഹിക്കുന്നതുകൊണ്ടാവാം കണ്ണീരണിയാതെ ഇത് വായിച്ചു തീർക്കാൻ എനിക്കായില്ല. ഒരേ സമയം അസുന്ദരവും അതേ സമയം അത്ഭുതവും സൃഷ്ടിക്കുന്ന പൂനാച്ചി ചിലയിടങ്ങളിൽ ആട് എന്ന പരിവേഷം അഴിച്ച് വച്ച് ഒരു ഒരു പെണ്ണിന്റെ അവസ്ഥ വിവരിക്കുന്നത് കാണാം. ദളിത് വത്ക്കരിച്ച മാറ്റി നിർത്തപ്പെട്ട ആളുകളുടെയും അവരുടെ ആടുകളുടെയും കഥയാണ് പൂനാച്ചി .കറുത്തത്തിൽ എല്ലാവരും പൂനാച്ചിയെ കളിയാക്കിയപ്പോഴും തങ്ങളുടെ മകളെ പോലെ വളർത്തിയ കിഴവന്നും കിളവിക്കും പൂനാച്ചി എന്നും അത്ഭുതമായിരുന്നു. അവളെ അവരുടെ കൈയിൽ കിട്ടുന്നതു പോലും യാദൃശ്ചികമായാണ്. നിത്യേന മേഞ്ഞാൽ മാത്രം വയറുനിറയ്ക്കാവുന്ന ആടുമാടുകളുടെ ജീവിതത്തിന് തുല്യമാണ് അവരെ നോക്കി വളർത്തുന്ന ആട്ടിടയന്മുടെ കീട സമാനമയ ജീവിതം
ഭരണകൂടത്തിന്റെ കാതു കുത്ത് രാഷ്ട്രീയവും വരിനിൽക്കൽ രാഷ്ട്രീയത്തെയും പൂനാച്ചിയുടെ എഴുത്തുക്കാരൻ തുറന്നു കാട്ടുന്നു. ജനനം മുതൽ മരണം വരെ ഒരു സ്ത്രി അനുഭവിക്കുന്ന അല്ലെങ്കിൽ ഒരു ദളിതൻ അനുഭവക്കുന്ന ജീവിത യാഥാർത്ഥമായി പൂ നാച്ചി മാറുന്നു. സ്വന്തം കുഞ്ഞിനേയോ കാമുകനെയോ ഒന്നു സ്നേഹിക്കാൻ പോലുമാവാതെ ദാരിദ്രത്തിന്റെ കൽ പ്രതിമയായി പൂനാച്ചി മാറ്റുന്നു,
പച്ചപുല്ലുകളും ,ഇടയ്ക്ക് കയ്പേറിയ വള്ളികൾ കടച്ച് നടക്കുയും ചെയ്യുന്ന പൂ നാച്ചി ഒരേ സമയം കളി കൂട്ടുക്കാരിയായും പ്രണയിനിയായും ഭാര്യയായും മാറുന്ന ഒരു മാജിക്കൽ റിയലിസം വായനക്കാരന് ഒറ്റ വായനയിലൂടെ അനുഭവിക്കാൻ സാധിക്കും, ദാരിദ്രത്തിനും വിശപ്പിനും അപ്പുറത്ത് ശൂന്യതയാണെന്ന് പൂനിച്ചി നമ്മുക്ക് കാട്ടിത്തരുന്നു.
by സൂര്യ റജീഷ് .
പൂനാച്ചി ...
പൂനാച്ചി
അഥവാ ഒരു വെള്ളാടിന്റെ കഥ
എഴുത്തിലൂടെയും പിന്നീട് എഴുത്തുകാരന്റെ മരണത്തിലൂടെയും തമിഴ് സാഹിത്യ ലോകത്ത് കോളിളക്കം സൃഷ്ടിച്ച എഴുത്തുകാരൻ' പെരുമാൾ മുരുകന്റെ ഏറ്റവും പുതിയ നോവൽ 'പൂനാച്ചി'. എന്നെ ഇത്രയധികം അലട്ടിയ നോവൽ വേറെയുണ്ടോ എന്ന് സംശയമാണ്.ഒരു പക്ഷേ മൃഗങ്ങളെ ജീവന് തുല്യം സ്നേഹിക്കുന്നതുകൊണ്ടാവാം കണ്ണീരണിയാതെ ഇത് വായിച്ചു തീർക്കാൻ എനിക്കായില്ല. ഒരേ സമയം അസുന്ദരവും അതേ സമയം അത്ഭുതവും സൃഷ്ടിക്കുന്ന പൂനാച്ചി ചിലയിടങ്ങളിൽ ആട് എന്ന പരിവേഷം അഴിച്ച് വച്ച് ഒരു ഒരു പെണ്ണിന്റെ അവസ്ഥ വിവരിക്കുന്നത് കാണാം. ദളിത് വത്ക്കരിച്ച മാറ്റി നിർത്തപ്പെട്ട ആളുകളുടെയും അവരുടെ ആടുകളുടെയും കഥയാണ് പൂനാച്ചി .കറുത്തത്തിൽ എല്ലാവരും പൂനാച്ചിയെ കളിയാക്കിയപ്പോഴും തങ്ങളുടെ മകളെ പോലെ വളർത്തിയ കിഴവന്നും കിളവിക്കും പൂനാച്ചി എന്നും അത്ഭുതമായിരുന്നു. അവളെ അവരുടെ കൈയിൽ കിട്ടുന്നതു പോലും യാദൃശ്ചികമായാണ്. നിത്യേന മേഞ്ഞാൽ മാത്രം വയറുനിറയ്ക്കാവുന്ന ആടുമാടുകളുടെ ജീവിതത്തിന് തുല്യമാണ് അവരെ നോക്കി വളർത്തുന്ന ആട്ടിടയന്മുടെ കീട സമാനമയ ജീവിതം
ഭരണകൂടത്തിന്റെ കാതു കുത്ത് രാഷ്ട്രീയവും വരിനിൽക്കൽ രാഷ്ട്രീയത്തെയും പൂനാച്ചിയുടെ എഴുത്തുക്കാരൻ തുറന്നു കാട്ടുന്നു. ജനനം മുതൽ മരണം വരെ ഒരു സ്ത്രി അനുഭവിക്കുന്ന അല്ലെങ്കിൽ ഒരു ദളിതൻ അനുഭവക്കുന്ന ജീവിത യാഥാർത്ഥമായി പൂ നാച്ചി മാറുന്നു. സ്വന്തം കുഞ്ഞിനേയോ കാമുകനെയോ ഒന്നു സ്നേഹിക്കാൻ പോലുമാവാതെ ദാരിദ്രത്തിന്റെ കൽ പ്രതിമയായി പൂനാച്ചി മാറ്റുന്നു,
പച്ചപുല്ലുകളും ,ഇടയ്ക്ക് കയ്പേറിയ വള്ളികൾ കടച്ച് നടക്കുയും ചെയ്യുന്ന പൂ നാച്ചി ഒരേ സമയം കളി കൂട്ടുക്കാരിയായും പ്രണയിനിയായും ഭാര്യയായും മാറുന്ന ഒരു മാജിക്കൽ റിയലിസം വായനക്കാരന് ഒറ്റ വായനയിലൂടെ അനുഭവിക്കാൻ സാധിക്കും, ദാരിദ്രത്തിനും വിശപ്പിനും അപ്പുറത്ത് ശൂന്യതയാണെന്ന് പൂ നാച്ചി നമ്മുക്ക് കാട്ടിത്തരുന്നു.
by സൂര്യ റജീഷ് .